അലമാരക്കതകിനുള്ളിൽ സ്റ്റീൽ ഹാംഗറിൽ അമ്മ വേതാളം തൂങ്ങിയാടി ..
തലകുത്തി നിർത്താൻ പലതവണ ശ്രമിച്ച് , "വേണ്ട വേയാളം ങ്ങനെ നിക്ക് "
എന്നാജ്ഞാപിച്ചു വിക്രമാദിത്യ വീരൻ തലപ്പാവ് തോർത്തണിഞ്ഞു .
അറ്റു പോയൊരു കളിപ്പാട്ടച്ചിറകു വാൾ വീശി
ചുടുകാട്ടിലൊരറ്റത്ത് വിക്രമാദിത്യ വീരൻ ചാടി വന്നു !
മുരിക്കു മരത്തിലെ അമ്മവേതാളം അട്ടഹസിച്ചു ..
.ഹ ..ഹ .ഹാ ..
തലകുത്തി നിർത്താൻ പലതവണ ശ്രമിച്ച് , "വേണ്ട വേയാളം ങ്ങനെ നിക്ക് "
എന്നാജ്ഞാപിച്ചു വിക്രമാദിത്യ വീരൻ തലപ്പാവ് തോർത്തണിഞ്ഞു .
അറ്റു പോയൊരു കളിപ്പാട്ടച്ചിറകു വാൾ വീശി
ചുടുകാട്ടിലൊരറ്റത്ത് വിക്രമാദിത്യ വീരൻ ചാടി വന്നു !
മുരിക്കു മരത്തിലെ അമ്മവേതാളം അട്ടഹസിച്ചു ..
.ഹ ..ഹ .ഹാ ..
ചാടി വീണ കരിമ്പൂച്ചക്കുന്നനെ വാൾകൊണ്ടു വെട്ടിവീഴ്ത്തി ,
തലങ്ങും വിലങ്ങും പറന്ന കടവാവലുകളെ വാൾവീശിയകറ്റി
വിക്രമാദിത്യക്കുഞ്ഞൻ ഠപ്പോഠപ്പോന്നു നടന്നു !
അമ്മവേതാളത്തെ മുരിക്കിൻ കൊമ്പിൽ നിന്ന് പറിച്ചെടുത്തു
വലിച്ചെടുത്തു നടന്നു .
വിക്രമാദിത്യത്തോളിൽ ബലമുറപ്പിക്കാതെ തൂങ്ങി അമ്മവേതാളം പിന്നെയും ചിരിച്ചു .എന്നിട്ട് പാടി ,
തലങ്ങും വിലങ്ങും പറന്ന കടവാവലുകളെ വാൾവീശിയകറ്റി
വിക്രമാദിത്യക്കുഞ്ഞൻ ഠപ്പോഠപ്പോന്നു നടന്നു !
അമ്മവേതാളത്തെ മുരിക്കിൻ കൊമ്പിൽ നിന്ന് പറിച്ചെടുത്തു
വലിച്ചെടുത്തു നടന്നു .
വിക്രമാദിത്യത്തോളിൽ ബലമുറപ്പിക്കാതെ തൂങ്ങി അമ്മവേതാളം പിന്നെയും ചിരിച്ചു .എന്നിട്ട് പാടി ,
""തലച്ചോറു ചോറാണെനിക്കിഷ്ടം
മനുഷ്യന്റെതലച്ചോറു ചോറാണെനിക്കിഷ്ടം "'
മനുഷ്യന്റെതലച്ചോറു ചോറാണെനിക്കിഷ്ടം "'
വിക്രമക്കുഞ്ഞൻ തിരുത്തി ,
“”വേയാളം പുല്ലു തിന്നാ മതി , ആരേം ഊദ്രോക്കണ്ട””
അമ്പരന്ന അമ്മവേതാളം ഗതികെട്ട പുലിയായി !
പിന്നേം പാടി ,
""പറയാം ഞാനൊരു കഥ പറയാം
അതിനുത്തരം പറഞ്ഞാലുമ്മ
ഉത്തരം മുട്ടിയാലുമ്മത്തിൻ കായ ""
“”വേയാളം പുല്ലു തിന്നാ മതി , ആരേം ഊദ്രോക്കണ്ട””
അമ്പരന്ന അമ്മവേതാളം ഗതികെട്ട പുലിയായി !
പിന്നേം പാടി ,
""പറയാം ഞാനൊരു കഥ പറയാം
അതിനുത്തരം പറഞ്ഞാലുമ്മ
ഉത്തരം മുട്ടിയാലുമ്മത്തിൻ കായ ""
വിക്രമാദിത്യക്കുഞ്ഞൻ തലയാട്ടി ,
കാലില്ലാ ,വാലില്ലാ വേതാളപ്പെണ്ണ് കഥ തുടങ്ങി ...
കാലില്ലാ ,വാലില്ലാ വേതാളപ്പെണ്ണ് കഥ തുടങ്ങി ...
"പണ്ട് പണ്ടൊരു രാജ്യത്തൊരു രാജാവ് ..
രാജാവിന്റെ പാതി മുഖം കരികരിഞ്ഞ്
പാതിമുഖം വെളുവെളുത്ത് ..""
രാജാവിന്റെ പാതി മുഖം കരികരിഞ്ഞ്
പാതിമുഖം വെളുവെളുത്ത് ..""
ചോദ്യക്കുഞ്ഞൻ വിക്രമാദിത്യൻ വക ഉത്തരവ് ,
""രായാവ് അമ്മേടണ ക്രീമിട്ടോട്ടെ
മുയോനും വെളുത്തോട്ടെ ""
""രായാവ് അമ്മേടണ ക്രീമിട്ടോട്ടെ
മുയോനും വെളുത്തോട്ടെ ""
മുരിക്കിൻ കൊമ്പിലേയ്ക്ക് തിരിച്ചു പറന്നു അമ്മവേതാളം പാടി ..
കഥയ്ക്കിടയിൽ ചോദ്യമില്ല ...അങ്ങനെയിങ്ങനെ ചോദ്യം പാടില്ലാ ..
തലച്ചോറ് ചോറാണെനിക്കിഷ്ടം മനുഷ്യന്റെ തലച്ചോറ് ചോറ്പെരുത്തിഷ്ടം ..
കഥയ്ക്കിടയിൽ ചോദ്യമില്ല ...അങ്ങനെയിങ്ങനെ ചോദ്യം പാടില്ലാ ..
തലച്ചോറ് ചോറാണെനിക്കിഷ്ടം മനുഷ്യന്റെ തലച്ചോറ് ചോറ്പെരുത്തിഷ്ടം ..
വിഷണ്ണനായി നിന്ന വിക്രമാദിത്യക്കുഞ്ഞന്റെ തലപ്പാവ് തോർത്തഴിഞ്ഞു വീണു !
പിന്നെ അമ്പരപ്പിന്റെ വാക്കുകൾ കേട്ടു ,
ഇല്ല ..മിണ്ടൂല്ല ...വേയാളം വാ ..
പിന്നെ അമ്പരപ്പിന്റെ വാക്കുകൾ കേട്ടു ,
ഇല്ല ..മിണ്ടൂല്ല ...വേയാളം വാ ..
പറന്നു വന്ന വേതാളം വീണ്ടും കഥ തുടങ്ങി ..
പണ്ടു പണ്ടൊരു രാജ്യത്ത് പേശാമടന്തയെന്നൊരു രാജകുമാരി ..
മിണ്ടാതുരിയാടാതെ ഏതുനേരവും പുഞ്ചിരിച്ചിരുന്നൊരു രാജകുമാരി ..
മിണ്ടാതുരിയാടാതെ ഏതുനേരവും പുഞ്ചിരിച്ചിരുന്നൊരു രാജകുമാരി ..
""ന്നാപ്പിന്നെ അമ്മ പേശാമടന്തയാവട്ടെ .വയക്കു പർയാതെ എപ്പോം ചീച്ചോണ്ടിക്കട്ടെ ""
അമ്മവേതാളം പറന്നു ചെന്ന് മുരിക്കിൻ കൊമ്പിൽ ഊഞ്ഞാലാടി .
ശു ശുശൂ ന്നു വച്ച് അബദ്ധക്കുഞ്ഞൻ വീണ്ടും വേതാളത്തെ പിടികൂടി .
ശു ശുശൂ ന്നു വച്ച് അബദ്ധക്കുഞ്ഞൻ വീണ്ടും വേതാളത്തെ പിടികൂടി .
""നി മിണ്ടൂല്ല ..ശത്യം ""
ഇത്തവണ കഥ പറച്ചിലിൽ പേശാമടന്തക്കുഞ്ഞൻ കഥ മുഴോനും കേട്ടു .
കഥയൊടുക്കം ചോദ്യം ചോദിക്കാനാഞ്ഞ വേതാളത്തെ ഞെട്ടിച്ചു കൊണ്ട്
മിണ്ടാട്ടംമുട്ടിക്കുഞ്ഞൻ വക ചോദ്യം !!!
അതു കേട്ടപ്പോഴാണ് മഹാരാജൻ കഥ കേൾക്കുകയായിരുന്നില്ല ,
""പള്ളി യാലോചനയിൽ "" മുഴുകിയിരിക്കുകയായിരുന്നുവെന്നു
ഫൂളമ്മയ്ക്ക് പിടികിട്ടിയത് !!
ചോദ്യമിതായിരുന്നു ,
""മ്മള് ആരേലും ഊദ്രോച്ചാ പാവം കിട്ട്വോമ്മാ ???""
ഇത്തവണ കഥ പറച്ചിലിൽ പേശാമടന്തക്കുഞ്ഞൻ കഥ മുഴോനും കേട്ടു .
കഥയൊടുക്കം ചോദ്യം ചോദിക്കാനാഞ്ഞ വേതാളത്തെ ഞെട്ടിച്ചു കൊണ്ട്
മിണ്ടാട്ടംമുട്ടിക്കുഞ്ഞൻ വക ചോദ്യം !!!
അതു കേട്ടപ്പോഴാണ് മഹാരാജൻ കഥ കേൾക്കുകയായിരുന്നില്ല ,
""പള്ളി യാലോചനയിൽ "" മുഴുകിയിരിക്കുകയായിരുന്നുവെന്നു
ഫൂളമ്മയ്ക്ക് പിടികിട്ടിയത് !!
ചോദ്യമിതായിരുന്നു ,
""മ്മള് ആരേലും ഊദ്രോച്ചാ പാവം കിട്ട്വോമ്മാ ???""
വേതാളമമ്മ മറുപടി ആലോചിക്കുമ്പോൾ കുഞ്ഞൻ രാജാവ് തുടർന്നു ..
""നയകംന്ന്വച്ചാ ന്താ ??""
അവനതെവിടുന്നു കേട്ടുവെന്നോ എവിടുന്നു കിട്ടിയെന്നോ ചോദിക്കാനാവും മുൻപ്
എ സിയ്ക്കിടയിൽ കൂടുവച്ച അരിപ്രാവിൻ കുറുകൽ കേട്ട്
കുറുകുറു കുട്ടത്തിപ്രാവേ ..കുറു കുറു ..എന്ന് പാടി അവൻ പോയിക്കഴിഞ്ഞു .
എ സിയ്ക്കിടയിൽ കൂടുവച്ച അരിപ്രാവിൻ കുറുകൽ കേട്ട്
കുറുകുറു കുട്ടത്തിപ്രാവേ ..കുറു കുറു ..എന്ന് പാടി അവൻ പോയിക്കഴിഞ്ഞു .
ഉത്തരം തേടി നീ വരുമ്പോഴേയ്ക്കും കുഞ്ഞേ ,
ഞാനെന്റെ പാപ-പുണ്യങ്ങളുടെ മാറാപ്പഴിച്ചു നോക്കുകയാണ് ...
ഞാനെന്റെ പാപ-പുണ്യങ്ങളുടെ മാറാപ്പഴിച്ചു നോക്കുകയാണ് ...
അതിൽ ,
പാതിമുറിഞ്ഞൊരു പിതൃ വാക്കും സ്വപ്നവുമുണ്ട് .
ജീവിതപ്പൊള്ളലേറ്റു പിടയുന്നൊരു അമ്മ മനസ്സുണ്ട് .
പെണ്ണെന്ന കരുതലുറക്കം കളഞ്ഞ അനിയത്തിയോർമ്മയുണ്ട് .
ഏതൊക്കെയോ വാക്കുജാലങ്ങളിൽ കുടുങ്ങിയുഴറിയ
കടമകളും കടപ്പാടുകളുമുണ്ട്
കാടൻ പ്രണയത്തിന്റെ പൂതലിച്ച തായ് വേരുകളുണ്ട്
എന്റെ , എന്റെയെന്ന ഹുങ്കിന്റെ മുന കൊണ്ട്
കരൾ പിളർന്നു വീണോരുയിരുമുണ്ട് ...
പാതിമുറിഞ്ഞൊരു പിതൃ വാക്കും സ്വപ്നവുമുണ്ട് .
ജീവിതപ്പൊള്ളലേറ്റു പിടയുന്നൊരു അമ്മ മനസ്സുണ്ട് .
പെണ്ണെന്ന കരുതലുറക്കം കളഞ്ഞ അനിയത്തിയോർമ്മയുണ്ട് .
ഏതൊക്കെയോ വാക്കുജാലങ്ങളിൽ കുടുങ്ങിയുഴറിയ
കടമകളും കടപ്പാടുകളുമുണ്ട്
കാടൻ പ്രണയത്തിന്റെ പൂതലിച്ച തായ് വേരുകളുണ്ട്
എന്റെ , എന്റെയെന്ന ഹുങ്കിന്റെ മുന കൊണ്ട്
കരൾ പിളർന്നു വീണോരുയിരുമുണ്ട് ...
ഉത്തരം തേടി നീ തിരികെ വരുമ്പോഴേയ്ക്കും കുഞ്ഞേ ,
കീഴ്മേൽ മറിഞ്ഞു തൂങ്ങാനൊരു ചുടുകാടും
അതിന്റെയോരത്തൊരു മുരിക്കിൻ കൊമ്പും തിരയുകയാണ് ഞാൻ !!!""
കീഴ്മേൽ മറിഞ്ഞു തൂങ്ങാനൊരു ചുടുകാടും
അതിന്റെയോരത്തൊരു മുരിക്കിൻ കൊമ്പും തിരയുകയാണ് ഞാൻ !!!""