കുറച്ചു ദിവസങ്ങളായി കുഞ്ഞൻ സന്തോഷത്തിലാണ് .
സ്കൂളിൽ പ്രച്ഛന്നവേഷം ചെയ്യാൻ അവസരം കിട്ടിയിരിക്കുന്നു .
ഇന്ന് രാവിലെ അവന്റെ കൈ പിടിച്ചു സ്കൂളിലേയ്ക്ക് നടക്കുമ്പോൾ തോട്ടിലെ മാനത്തുകണ്ണികളോട് വരെ അതേക്കുറിച്ചു പറയുന്നുണ്ടായിരുന്നു അവൻ .
തനിയെ സംസാരിക്കലും ചിരിക്കലും കുഞ്ഞന്റെ പതിവാണ് .
അങ്ങനെ എന്തോ ഓർത്തു ചിരിച്ചു കൊണ്ട് അവൻ ചോദിച്ചു ,
"അപ്പൊ ഞാൻ പട്ടാളക്കാരനാവും ല്ലേ മ്മാ ?"
സ്കൂളിൽ പ്രച്ഛന്നവേഷം ചെയ്യാൻ അവസരം കിട്ടിയിരിക്കുന്നു .
ഇന്ന് രാവിലെ അവന്റെ കൈ പിടിച്ചു സ്കൂളിലേയ്ക്ക് നടക്കുമ്പോൾ തോട്ടിലെ മാനത്തുകണ്ണികളോട് വരെ അതേക്കുറിച്ചു പറയുന്നുണ്ടായിരുന്നു അവൻ .
തനിയെ സംസാരിക്കലും ചിരിക്കലും കുഞ്ഞന്റെ പതിവാണ് .
അങ്ങനെ എന്തോ ഓർത്തു ചിരിച്ചു കൊണ്ട് അവൻ ചോദിച്ചു ,
"അപ്പൊ ഞാൻ പട്ടാളക്കാരനാവും ല്ലേ മ്മാ ?"
പട്ടാളക്കാരൻ വേണോ ചാച്ചാജി വേണോന്നു കൺഫ്യൂസ്ഡമ്മ !
ആരാ ചാച്ചാജീന്നു സംശയക്കുഞ്ഞൻ .
എത്രതവണ പറഞ്ഞു തന്നിട്ടുണ്ട് ,ഇത് മറവിക്കുഞ്ഞനാണോ 🙄
എത്രതവണ പറഞ്ഞു തന്നിട്ടുണ്ട് ,ഇത് മറവിക്കുഞ്ഞനാണോ 🙄
അവൻ മറുപടിപ്പാട്ടുപാടി
"പറഞ്ഞതെല്ലാം പിന്നേം പറേണം
പിന്നേം പറഞ്ഞാ പിള്ളേരോർക്കും "
"പറഞ്ഞതെല്ലാം പിന്നേം പറേണം
പിന്നേം പറഞ്ഞാ പിള്ളേരോർക്കും "
അങ്ങനെ ശിശുദിനചരിതം പറഞ്ഞു കേൾപ്പിക്കുമ്പോ ദാ വരണൂ അടുത്ത ചോദ്യം !
"അപ്പൊ ടീച്ചേഴ്സ് ഡേ യോ ?"
ഇനീം പഴയ ചോദ്യം ചോദിച്ചാൽ പാട്ടുകേൾക്കുമെന്നറിയാവുന്നതിനാൽ
ഒന്നും മിണ്ടാതെ പണ്ട് പറഞ്ഞു കൊടുത്ത അധ്യാപകദിനചരിതം ആവർത്തിച്ചു .
ഒന്നും മിണ്ടാതെ പണ്ട് പറഞ്ഞു കൊടുത്ത അധ്യാപകദിനചരിതം ആവർത്തിച്ചു .
"അപ്പൊ രാനാകൃഷ്ണൻ വല്യ ടീച്ചറാരുന്നു ല്ലേ ?"
രാനാ അല്ല രാധാ...ന തിരിച്ചിടുന്ന ധ 😂യെന്ന് ടീച്ചറമ്മ !
ദാ വരണൂ പിന്നേം ചോദ്യം ,
"അപ്പൊ ഗാന്ധിജിയപ്പൂപ്പന്റെ ഹാപ്പി ബർത്ഡേ ഏതു ദിനാമ്മാ ?"
ദാ വരണൂ പിന്നേം ചോദ്യം ,
"അപ്പൊ ഗാന്ധിജിയപ്പൂപ്പന്റെ ഹാപ്പി ബർത്ഡേ ഏതു ദിനാമ്മാ ?"
"അഹിംസാദിനംന്നു ടക്കെന്ന് അമ്മയുത്തരം "
പിന്നെ അഹിംസാചരിതമായി .
പിന്നെ അഹിംസാചരിതമായി .
അങ്ങനെ നടക്കുമ്പോ ദാ പിന്നേം ചോദ്യം ,
"ആരേം കൊല്ലാത്ത ഗാന്ധിജിയപ്പൂപ്പനെ
ആരോ വെടിവച്ചു കൊന്നു ല്ലേ ?"
ആരോ വെടിവച്ചു കൊന്നു ല്ലേ ?"
ഒരു നിമിഷം കഥയമ്മ നിന്നു .
അവന്റെയാ ചോദ്യത്തിന്റെ structure ഓർത്ത് ,
അത് മുന്നോട്ടു വയ്ക്കുന്ന തിരിച്ചറിവിനെക്കുറിച്ചാലോചിച്ച് ,
അതിന്റെ ശരിതെറ്റുകൾ എങ്ങനെയവനെ ബോധ്യപ്പെടുത്തുമെന്നു ഭയന്ന് ,
ഇനിയെങ്ങനെ അവനോടു വിശദീകരിക്കണമെന്ന്
പരിഭ്രാന്തയായി .ഒരു നിമിഷം നിന്നു .
അത് മുന്നോട്ടു വയ്ക്കുന്ന തിരിച്ചറിവിനെക്കുറിച്ചാലോചിച്ച് ,
അതിന്റെ ശരിതെറ്റുകൾ എങ്ങനെയവനെ ബോധ്യപ്പെടുത്തുമെന്നു ഭയന്ന് ,
ഇനിയെങ്ങനെ അവനോടു വിശദീകരിക്കണമെന്ന്
പരിഭ്രാന്തയായി .ഒരു നിമിഷം നിന്നു .
അപ്പോഴേക്കും ചോദ്യക്കുഞ്ഞൻ ഉത്തരത്തിനു കാത്തുനിൽക്കാതെ പിന്നെയും ചോദിച്ചുകൊണ്ടേയിരുന്നു .
"മദേഴ്‌സ് ഡേ ആരുടെ ഹാപ്പി ബർത്ഡേ യാ ?
ഫാദേഴ്‌സ് ഡേ ആര്ടെ ഹാപ്പി ബർത്ഡേ ?
സ്കൂളിലെ പേരന്റ്സ് ഡെയോ ?
ഫാദേഴ്‌സ് ഡേ ആര്ടെ ഹാപ്പി ബർത്ഡേ ?
സ്കൂളിലെ പേരന്റ്സ് ഡെയോ ?
അപ്പൂപ്പന്റേം അമ്മൂമ്മേടേം ഡേ ഏതാ ?"
ഹോ ...ഇന്നെന്റെ ദിവസം എന്ന് തലയ്ക്കടിച്ച് ,
സ്കൂളിൽ എത്താൻ വൈകുമെന്ന് ഓർമ്മിപ്പിച്ച് കുഞ്ഞന്റെ കൈക്കുപിടിച്ചു വലിച്ചു നടന്നു കഥയമ്മ .
സ്കൂളിൽ എത്താൻ വൈകുമെന്ന് ഓർമ്മിപ്പിച്ച് കുഞ്ഞന്റെ കൈക്കുപിടിച്ചു വലിച്ചു നടന്നു കഥയമ്മ .
തിരികെ വരുമ്പോൾ അവൻ പാടിയ രണ്ടു വരികൾ ഓർത്തെടുത്തു ഹൃദയം .
"പറഞ്ഞതെല്ലാം പിന്നേം പറേണം
പിന്നേം പറഞ്ഞാ പിള്ളേരോർക്കും "
"പറഞ്ഞതെല്ലാം പിന്നേം പറേണം
പിന്നേം പറഞ്ഞാ പിള്ളേരോർക്കും "
ചിലപ്പോഴെല്ലാം ആവർത്തനങ്ങൾ രസകരമായ അനുഭവങ്ങൾ സമ്മാനിക്കുന്നു 💜
No comments:
Post a Comment